കീകൾ: J അടുത്ത അയാഹ് · K മുമ്പത്തെ ആയത്ത്
- 1
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلنَّٰزِعَٰتِ غَرْقًۭا
ലിപ്യന്തരണം: Wan naazi 'aati gharqa
(അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
- 2
وَٱلنَّٰشِطَٰتِ نَشْطًۭا
ലിപ്യന്തരണം: Wan naa shi taati nashta
(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.
- 3
وَٱلسَّٰبِحَٰتِ سَبْحًۭا
ലിപ്യന്തരണം: Wass saabi-haati sabha
ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
- 4
فَٱلسَّٰبِقَٰتِ سَبْقًۭا
ലിപ്യന്തരണം: Fass saabi qaati sabqa
എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
- 5
فَٱلْمُدَبِّرَٰتِ أَمْرًۭا
ലിപ്യന്തരണം: Fal mu dab-bi raati amra
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.
- 6
يَوْمَ تَرْجُفُ ٱلرَّاجِفَةُ
ലിപ്യന്തരണം: Yawma tarjufur raajifa
ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
- 7
تَتْبَعُهَا ٱلرَّادِفَةُ
ലിപ്യന്തരണം: Tatba'u har raadifa
അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും
- 8
قُلُوبٌۭ يَوْمَئِذٍۢ وَاجِفَةٌ
ലിപ്യന്തരണം: Quloobuny-yau maaiziw-waaji-fa
ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
- 9
أَبْصَٰرُهَا خَٰشِعَةٌۭ
ലിപ്യന്തരണം: Absaa ruhaa khashi'ah
അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.
- 10
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ
ലിപ്യന്തരണം: Ya qoo loona a-inna lamar doo doona fil haafirah
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
- 11
أَءِذَا كُنَّا عِظَٰمًۭا نَّخِرَةًۭ
ലിപ്യന്തരണം: Aizaa kunna 'izaa man-nakhirah
നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
- 12
قَالُوا۟ تِلْكَ إِذًۭا كَرَّةٌ خَاسِرَةٌۭ
ലിപ്യന്തരണം: Qaalu tilka izan karratun khaasirah.
അവര്‍ പറയുകയാണ്: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്.
- 13
فَإِنَّمَا هِىَ زَجْرَةٌۭ وَٰحِدَةٌۭ
ലിപ്യന്തരണം: Fa inna ma hiya zajratuw-waahida
അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
- 14
فَإِذَا هُم بِٱلسَّاهِرَةِ
ലിപ്യന്തരണം: Faizaa hum biss saahirah
അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.
- 15
هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ
ലിപ്യന്തരണം: Hal ataaka hadeethu Musaa
മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
- 16
إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى
ലിപ്യന്തരണം: Iz nadaahu rabbuhu bil waadil-muqad dasi tuwa
ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:
- 17
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
ലിപ്യന്തരണം: Izhab ilaa fir'auna innahu taghaa.
നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.
- 18
فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
ലിപ്യന്തരണം: Faqul hal laka ilaa-an tazakka.
എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?
- 19
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ
ലിപ്യന്തരണം: Wa ahdi yaka ila rabbika fatakh sha
നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)
- 20
فَأَرَىٰهُ ٱلْءَايَةَ ٱلْكُبْرَىٰ
ലിപ്യന്തരണം: Fa araahul-aayatal kubra.
അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.
- 21
فَكَذَّبَ وَعَصَىٰ
ലിപ്യന്തരണം: Fa kazzaba wa asaa.
അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.
- 22
ثُمَّ أَدْبَرَ يَسْعَىٰ
ലിപ്യന്തരണം: Thumma adbara yas'aa.
പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.
- 23
فَحَشَرَ فَنَادَىٰ
ലിപ്യന്തരണം: Fa hashara fanada.
അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.
- 24
فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ
ലിപ്യന്തരണം: Faqala ana rabbu kumul-a'laa.
ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.
- 25
فَأَخَذَهُ ٱللَّهُ نَكَالَ ٱلْءَاخِرَةِ وَٱلْأُولَىٰٓ
ലിപ്യന്തരണം: Fa-akha zahul laahu nakalal aakhirati wal-oola.
അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
- 26
إِنَّ فِى ذَٰلِكَ لَعِبْرَةًۭ لِّمَن يَخْشَىٰٓ
ലിപ്യന്തരണം: Inna fee zaalika la'ibratal limaiy-yaksha
തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്.
- 27
ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا
ലിപ്യന്തരണം: A-antum a shaddu khalqan amis samaa-u banaaha.
നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
- 28
رَفَعَ سَمْكَهَا فَسَوَّىٰهَا
ലിപ്യന്തരണം: Raf'a sam kaha fasaw waaha
അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
- 29
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا
ലിപ്യന്തരണം: Wa aghtasha lailaha wa akhraja duhaaha.
അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
- 30
وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ
ലിപ്യന്തരണം: Wal arda b'ada zaalika dahaaha.
അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.
- 31
أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا
ലിപ്യന്തരണം: Akhraja minha maa-aha wa mar 'aaha.
അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
- 32
وَٱلْجِبَالَ أَرْسَىٰهَا
ലിപ്യന്തരണം: Wal jibala arsaaha.
പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
- 33
مَتَٰعًۭا لَّكُمْ وَلِأَنْعَٰمِكُمْ
ലിപ്യന്തരണം: Mataa'al lakum wali an 'aamikum.
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്
- 34
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ
ലിപ്യന്തരണം: Fa-izaa jaaa'atit taaam matul kubraa.
എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.
- 35
يَوْمَ يَتَذَكَّرُ ٱلْإِنسَٰنُ مَا سَعَىٰ
ലിപ്യന്തരണം: Yauma Yata zakkarul insaanu ma sa'aa.
അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.
- 36
وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ
ലിപ്യന്തരണം: Wa burrizatil-jaheemu limany-yaraa.
കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
- 37
فَأَمَّا مَن طَغَىٰ
ലിപ്യന്തരണം: Fa ammaa man taghaa.
(അന്ന്) ആര്‍ അതിരുകവിയുകയും
- 38
وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا
ലിപ്യന്തരണം: Wa aasaral hayaatad dunyaa
ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
- 39
فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ
ലിപ്യന്തരണം: Fa innal jaheema hiyal maawaa.
(അവന്ന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.
- 40
وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ
ലിപ്യന്തരണം: Wa ammaa man khaafa maqaama Rabbihee wa nahan nafsa 'anil hawaa
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
- 41
فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ
ലിപ്യന്തരണം: Fa innal jannata hiyal maawaa
(അവന്ന്) സ്വര്‍ഗം തന്നെയാണ് സങ്കേതം.
- 42
يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا
ലിപ്യന്തരണം: Yas'aloonaka 'anis saa'ati ayyaana mursaahaa
ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.
- 43
فِيمَ أَنتَ مِن ذِكْرَىٰهَآ
ലിപ്യന്തരണം: Feema anta min zikraahaa
നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്?
- 44
إِلَىٰ رَبِّكَ مُنتَهَىٰهَآ
ലിപ്യന്തരണം: Ilaa Rabbika muntahaa haa
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം.
- 45
إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا
ലിപ്യന്തരണം: Innamaaa anta munziru maiy yakshaahaa
അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.
- 46
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا
ലിപ്യന്തരണം: Ka annahum Yawma yarawnahaa lam yalbasooo illaa 'ashiyyatan aw duhaahaa
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)
വിവർത്തന പതിപ്പ്: ml.abdulhameed
വാക്യം ഓഡിയോ: മിഷാരി റാഷിദ് അലഫാസി (islamic.network CDN വഴി 128kbps).
വാചകവും വിവർത്തനങ്ങളും: api.alquran.cloud · ഉത്മാനി അറബിക്.
ഒരു ആയത്തിൻ്റെ അർത്ഥം വ്യക്തമല്ലെങ്കിൽ, യോഗ്യതയുള്ള ഒരു അധ്യാപകനോട് ചോദിക്കുക - പ്രത്യേകിച്ച് നിയമപരവും വിശ്വാസപരവുമായ കാര്യങ്ങൾക്ക്.