കീകൾ: J അടുത്ത അയാഹ് · K മുമ്പത്തെ ആയത്ത്
- 1
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ لَآ أُقْسِمُ بِيَوْمِ ٱلْقِيَٰمَةِ
ലിപ്യന്തരണം: Laaa uqsimu bi yawmil qiyaamah
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട് ഞാനിതാ സത്യം ചെയ്യുന്നു.
- 2
وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ
ലിപ്യന്തരണം: Wa laaa uqsimu bin nafsil lawwaamah
കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
- 3
أَيَحْسَبُ ٱلْإِنسَٰنُ أَلَّن نَّجْمَعَ عِظَامَهُۥ
ലിപ്യന്തരണം: Ayahsabul insaanu al lan najm'a 'izaamah
മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
- 4
بَلَىٰ قَٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ
ലിപ്യന്തരണം: Balaa qaadireena 'alaaa an nusawwiya banaanah
അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
- 5
بَلْ يُرِيدُ ٱلْإِنسَٰنُ لِيَفْجُرَ أَمَامَهُۥ
ലിപ്യന്തരണം: Bal yureedul insaanu liyafjura amaamah
പക്ഷെ (എന്നിട്ടും) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
- 6
يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَٰمَةِ
ലിപ്യന്തരണം: Yas'alu ayyyaana yawmul qiyaamah
എപ്പോഴാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
- 7
فَإِذَا بَرِقَ ٱلْبَصَرُ
ലിപ്യന്തരണം: Fa izaa bariqal basar
എന്നാല്‍ കണ്ണ് അഞ്ചിപ്പോകുകയും
- 8
وَخَسَفَ ٱلْقَمَرُ
ലിപ്യന്തരണം: We khasafal qamar
ചന്ദ്രന്ന് ഗ്രഹണം ബാധിക്കുകയും
- 9
وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ
ലിപ്യന്തരണം: Wa jumi'ash shamusu wal qamar
സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
- 10
يَقُولُ ٱلْإِنسَٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ
ലിപ്യന്തരണം: Yaqoolul insaanu yaw ma 'izin aynal mafarr
അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ് ഓടിരക്ഷപ്പെടാനുള്ളതെന്ന്.
- 11
كَلَّا لَا وَزَرَ
ലിപ്യന്തരണം: Kallaa laa wazar
ഇല്ല. യാതൊരു രക്ഷയുമില്ല.
- 12
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ
ലിപ്യന്തരണം: Ilaa rabbika yawma 'izinil mustaqarr
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അന്നേ ദിവസം ചെന്നുകൂടല്‍.
- 13
يُنَبَّؤُا۟ ٱلْإِنسَٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ
ലിപ്യന്തരണം: Yunabba 'ul insaanu yawma 'izim bimaa qaddama wa akhkhar
അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും.
- 14
بَلِ ٱلْإِنسَٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌۭ
ലിപ്യന്തരണം: Balil insaanu 'alaa nafsihee baseerah
തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
- 15
وَلَوْ أَلْقَىٰ مَعَاذِيرَهُۥ
ലിപ്യന്തരണം: Wa law alqaa ma'aazeerah
അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
- 16
لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ
ലിപ്യന്തരണം: Laa tuharrik bihee lisaa naka lita'jala bih
നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട.
- 17
إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ
ലിപ്യന്തരണം: Inna 'alainaa jam'ahoo wa qur aanah
തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
- 18
فَإِذَا قَرَأْنَٰهُ فَٱتَّبِعْ قُرْءَانَهُۥ
ലിപ്യന്തരണം: Fa izaa qaraanaahu fattabi' qur aanah
അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക.
- 19
ثُمَّ إِنَّ عَلَيْنَا بَيَانَهُۥ
ലിപ്യന്തരണം: Summa inna 'alainaa bayaanah
പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
- 20
كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ
ലിപ്യന്തരണം: Kallaa bal tuhibboonal 'aajilah
അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
- 21
وَتَذَرُونَ ٱلْءَاخِرَةَ
ലിപ്യന്തരണം: Wa tazaroonal Aakhirah
പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
- 22
وُجُوهٌۭ يَوْمَئِذٍۢ نَّاضِرَةٌ
ലിപ്യന്തരണം: Wujoohuny yawma 'izin naadirah
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും
- 23
إِلَىٰ رَبِّهَا نَاظِرَةٌۭ
ലിപ്യന്തരണം: Ilaa rabbihaa naazirah
അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.
- 24
وَوُجُوهٌۭ يَوْمَئِذٍۭ بَاسِرَةٌۭ
ലിപ്യന്തരണം: Wa wujoohuny yawma 'izim baasirah
ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
- 25
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌۭ
ലിപ്യന്തരണം: Tazunnu any yuf'ala bihaa faaqirah
ഏതോ അത്യാപത്ത് അവയെ പിടികൂടാന്‍ പോകുകയാണ് എന്ന് അവര്‍ വിചാരിക്കും.
- 26
كَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ
ലിപ്യന്തരണം: Kallaaa izaa balaghatit taraaqee
അല്ല, (പ്രാണന്‍) തൊണ്ടക്കുഴിയില്‍ എത്തുകയും,
- 27
وَقِيلَ مَنْ ۜ رَاقٍۢ
ലിപ്യന്തരണം: Wa qeela man raaq
മന്ത്രിക്കാനാരുണ്ട് എന്ന് പറയപ്പെടുകയും,
- 28
وَظَنَّ أَنَّهُ ٱلْفِرَاقُ
ലിപ്യന്തരണം: Wa zanna annahul firaaq
അത് (തന്‍റെ) വേര്‍പാടാണെന്ന് അവന്‍ വിചാരിക്കുകയും,
- 29
وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ
ലിപ്യന്തരണം: Waltaffatis saaqu bissaaq
കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
- 30
إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ
ലിപ്യന്തരണം: Ilaa rabbika yawma'izinil masaaq
അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്.
- 31
فَلَا صَدَّقَ وَلَا صَلَّىٰ
ലിപ്യന്തരണം: Falaa saddaqa wa laa sallaa
എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
- 32
وَلَٰكِن كَذَّبَ وَتَوَلَّىٰ
ലിപ്യന്തരണം: Wa laakin kazzaba wa tawalla
പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
- 33
ثُمَّ ذَهَبَ إِلَىٰٓ أَهْلِهِۦ يَتَمَطَّىٰٓ
ലിപ്യന്തരണം: Summa zahaba ilaaa ahlihee yatamatta
എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി
- 34
أَوْلَىٰ لَكَ فَأَوْلَىٰ
ലിപ്യന്തരണം: Awlaa laka fa awlaa
(ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
- 35
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰٓ
ലിപ്യന്തരണം: Summa awlaa laka fa awla
വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ
- 36
أَيَحْسَبُ ٱلْإِنسَٰنُ أَن يُتْرَكَ سُدًى
ലിപ്യന്തരണം: Ayahsabul insaanu anyytraka sudaa
മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്!
- 37
أَلَمْ يَكُ نُطْفَةًۭ مِّن مَّنِىٍّۢ يُمْنَىٰ
ലിപ്യന്തരണം: Alam yaku nutfatam mim maniyyiny yumnaa
അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
- 38
ثُمَّ كَانَ عَلَقَةًۭ فَخَلَقَ فَسَوَّىٰ
ലിപ്യന്തരണം: Summa kaana 'alaqata fakhalaq fasawwaa
പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു.
- 39
فَجَعَلَ مِنْهُ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰٓ
ലിപ്യന്തരണം: Faja'ala minhuz zawjayniz zakara wal unsaa
അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
- 40
أَلَيْسَ ذَٰلِكَ بِقَٰدِرٍ عَلَىٰٓ أَن يُحْۦِىَ ٱلْمَوْتَىٰ
ലിപ്യന്തരണം: Alaisa zaalika biqaadirin 'alaaa any yuhyiyal mawtaa
അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?
വിവർത്തന പതിപ്പ്: ml.abdulhameed
വാക്യം ഓഡിയോ: മിഷാരി റാഷിദ് അലഫാസി (islamic.network CDN വഴി 128kbps).
വാചകവും വിവർത്തനങ്ങളും: api.alquran.cloud · ഉത്മാനി അറബിക്.
ഒരു ആയത്തിൻ്റെ അർത്ഥം വ്യക്തമല്ലെങ്കിൽ, യോഗ്യതയുള്ള ഒരു അധ്യാപകനോട് ചോദിക്കുക - പ്രത്യേകിച്ച് നിയമപരവും വിശ്വാസപരവുമായ കാര്യങ്ങൾക്ക്.