കീകൾ: J അടുത്ത അയാഹ് · K മുമ്പത്തെ ആയത്ത്
- 1
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ سَأَلَ سَآئِلٌۢ بِعَذَابٍۢ وَاقِعٍۢ
ലിപ്യന്തരണം: Sa ala saaa'ilum bi'azaa binw-waaqi'
സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു.
- 2
لِّلْكَٰفِرِينَ لَيْسَ لَهُۥ دَافِعٌۭ
ലിപ്യന്തരണം: Lilkaafireen laisa lahoo daafi'
സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല.
- 3
مِّنَ ٱللَّهِ ذِى ٱلْمَعَارِجِ
ലിപ്യന്തരണം: Minal laahi zil ma'aarij
കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ).
- 4
تَعْرُجُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍۢ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍۢ
ലിപ്യന്തരണം: Ta'rujul malaaa'ikatu war Roohu ilaihi fee yawmin kaana miqdaaruhoo khamseena alfa sanah
അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.
- 5
فَٱصْبِرْ صَبْرًۭا جَمِيلًا
ലിപ്യന്തരണം: Fasbir ssabran jameelaa
എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.
- 6
إِنَّهُمْ يَرَوْنَهُۥ بَعِيدًۭا
ലിപ്യന്തരണം: Inaahum yarawnahoo ba'eedaa
തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.
- 7
وَنَرَىٰهُ قَرِيبًۭا
ലിപ്യന്തരണം: Wa naraahu qareebaa
നാം അതിനെ അടുത്തതായും കാണുന്നു.
- 8
يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ
ലിപ്യന്തരണം: Yawma takoonus samaaa'u kalmuhl
ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!
- 9
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ
ലിപ്യന്തരണം: Wa takoonul jibaalu kal'ihn
പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും.
- 10
وَلَا يَسْـَٔلُ حَمِيمٌ حَمِيمًۭا
ലിപ്യന്തരണം: Wa laa yas'alu hameemun hameemaa
ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല.
- 11
يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ
ലിപ്യന്തരണം: Yubassaroonahum; ya waddul mujrimu law yaftadee min 'azaabi yawma'izim bibaneeh
അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും.
- 12
وَصَٰحِبَتِهِۦ وَأَخِيهِ
ലിപ്യന്തരണം: Wa saahibatihee wa akheeh
തന്‍റെ ഭാര്യയെയും സഹോദരനെയും
- 13
وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ
ലിപ്യന്തരണം: Wa faseelathil latee tu'weeh
തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും
- 14
وَمَن فِى ٱلْأَرْضِ جَمِيعًۭا ثُمَّ يُنجِيهِ
ലിപ്യന്തരണം: Wa man fil ardi jamee'an summa yunjeeh
ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്
- 15
كَلَّآ ۖ إِنَّهَا لَظَىٰ
ലിപ്യന്തരണം: Kallaa innahaa lazaa
സംശയം വേണ്ട, തീര്‍ച്ചയായും അത് ആളിക്കത്തുന്ന നരകമാകുന്നു.
- 16
نَزَّاعَةًۭ لِّلشَّوَىٰ
ലിപ്യന്തരണം: Nazzaa'atal lishshawaa
തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.
- 17
تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ
ലിപ്യന്തരണം: Tad'oo man adbara wa tawallaa
പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത് ക്ഷണിക്കും.
- 18
وَجَمَعَ فَأَوْعَىٰٓ
ലിപ്യന്തരണം: W jama'a fa aw'aa
ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.
- 19
۞ إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا
ലിപ്യന്തരണം: Innal insaana khuliqa haloo'aa
തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്.
- 20
إِذَا مَسَّهُ ٱلشَّرُّ جَزُوعًۭا
ലിപ്യന്തരണം: Izaa massahush sharru jazoo'aa
അതായത് തിന്‍മ ബാധിച്ചാല്‍ പൊറുതികേട് കാണിക്കുന്നവനായി കൊണ്ടും,
- 21
وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا
ലിപ്യന്തരണം: Wa izaa massahul khairu manoo'aa
നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.
- 22
إِلَّا ٱلْمُصَلِّينَ
ലിപ്യന്തരണം: Illal musalleen
നമസ്കരിക്കുന്നവരൊഴികെ -
- 23
ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ
ലിപ്യന്തരണം: Allazeena hum 'alaa Salaatihim daaa'imoon
അതായത് തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍
- 24
وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّۭ مَّعْلُومٌۭ
ലിപ്യന്തരണം: Wallazeena feee amwaalihim haqqum ma'loom
തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,
- 25
لِّلسَّآئِلِ وَٱلْمَحْرُومِ
ലിപ്യന്തരണം: Lissaaa 'ili walmahroom
ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും
- 26
وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ
ലിപ്യന്തരണം: Wallazeena yusaddiqoona bi yawmid Deen
പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,
- 27
وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ
ലിപ്യന്തരണം: Wallazeena hum min 'azaabi Rabbihim mushfiqoon
തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ.
- 28
إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍۢ
ലിപ്യന്തരണം: Inna 'azaaba Rabbihim ghairu maamoon
തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു.
- 29
وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ
ലിപ്യന്തരണം: Wallazeena hum lifuroo jihim haafizoon
തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)
- 30
إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
ലിപ്യന്തരണം: Illaa 'alaaa azwaajihim aw maa malakat aymaanuhum fainnahum ghairu maloomeen
തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.
- 31
فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ
ലിപ്യന്തരണം: Famanib taghaa waraaa'a zaalika fa ulaaa'ika humul 'aadoon
എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍.
- 32
وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ
ലിപ്യന്തരണം: Wallazeena hum li amaa naatihim wa 'ahdihim raa'oon
തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,
- 33
وَٱلَّذِينَ هُم بِشَهَٰدَٰتِهِمْ قَآئِمُونَ
ലിപ്യന്തരണം: Wallazeena hum bishahaadaatihim qaaa'imoon
തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,
- 34
وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
ലിപ്യന്തരണം: Wallazeena hum 'alaa salaatihim yuhaafizoon
തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).
- 35
أُو۟لَٰٓئِكَ فِى جَنَّٰتٍۢ مُّكْرَمُونَ
ലിപ്യന്തരണം: Ulaaa'ika fee jannaatim mukramoon
അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ ആദരിക്കപ്പെടുന്നവരാകുന്നു.
- 36
فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ
ലിപ്യന്തരണം: Famaa lil lazeena kafaroo qibalaka muhti'een
അപ്പോള്‍ സത്യനിഷേധികള്‍ക്കെന്തു പറ്റി! അവര്‍ നിന്‍റെ നേരെ കഴുത്തു നീട്ടി വന്നിട്ട്
- 37
عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ
ലിപ്യന്തരണം: 'Anil yameeni wa 'anish shimaali 'izeen
വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു.
- 38
أَيَطْمَعُ كُلُّ ٱمْرِئٍۢ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍۢ
ലിപ്യന്തരണം: Ayatma'u kullum ri'im minhum anyyudkhala jannata Na'eem
സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍ പ്രവേശിപ്പിക്കപ്പെടണമെന്ന് അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?
- 39
كَلَّآ ۖ إِنَّا خَلَقْنَٰهُم مِّمَّا يَعْلَمُونَ
ലിപ്യന്തരണം: Kallaaa innaa khalaq nahum mimmaa ya'lamoon
അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍ നിന്നാണ് അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്
- 40
فَلَآ أُقْسِمُ بِرَبِّ ٱلْمَشَٰرِقِ وَٱلْمَغَٰرِبِ إِنَّا لَقَٰدِرُونَ
ലിപ്യന്തരണം: Falaaa uqsimu bi Rabbil mashaariqi wal maghaaribi innaa laqaadiroon
എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്.
- 41
عَلَىٰٓ أَن نُّبَدِّلَ خَيْرًۭا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ
ലിപ്യന്തരണം: 'Alaaa an nubaddila khairam minhum wa maa Nahnu bimasbooqeen
അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും.
- 42
فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ
ലിപ്യന്തരണം: Fazarhum yakhoodoo wa yal'aboo hattaa yulaaqoo yaw mahumul lazee yoo'adoon
ആകയാല്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത് വരെ അവര്‍ തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക.
- 43
يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًۭا كَأَنَّهُمْ إِلَىٰ نُصُبٍۢ يُوفِضُونَ
ലിപ്യന്തരണം: Yawma yakhrujoona minal ajdaasi siraa'an ka anna hum ilaa nusubiny yoofidoon
അതായത് അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട് പോകുന്നത് പോലെ ഖബ്‌റുകളില്‍ നിന്ന് പുറപ്പെട്ടു പോകുന്ന ദിവസം.
- 44
خَٰشِعَةً أَبْصَٰرُهُمْ تَرْهَقُهُمْ ذِلَّةٌۭ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ
ലിപ്യന്തരണം: Khaashi'atan absaaruhum tarhaquhum zillah; zaalikal yawmul lazee kaanoo yoo'adoon
അവരുടെ കണ്ണുകള്‍ കീഴ്പോട്ട് താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ് അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന ദിവസം.
വിവർത്തന പതിപ്പ്: ml.abdulhameed
വാക്യം ഓഡിയോ: മിഷാരി റാഷിദ് അലഫാസി (islamic.network CDN വഴി 128kbps).
വാചകവും വിവർത്തനങ്ങളും: api.alquran.cloud · ഉത്മാനി അറബിക്.
ഒരു ആയത്തിൻ്റെ അർത്ഥം വ്യക്തമല്ലെങ്കിൽ, യോഗ്യതയുള്ള ഒരു അധ്യാപകനോട് ചോദിക്കുക - പ്രത്യേകിച്ച് നിയമപരവും വിശ്വാസപരവുമായ കാര്യങ്ങൾക്ക്.